Kumily News

Kumily News വാർത്തകൾ വേഗത്തിൽ
(4)

06/06/2024

കുമളി : സി.പി.എം പ്രവർത്തകയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല സന്ദേശൾ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കുമളി ശാന്തിഗിരി സ്വദേശിയും ഡി.വൈ.എഫ് ഐ അമരാവതി മേഖല സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ രാജേഷ് രാജുവിൻ്റെ പേരിൽ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

2023 സെപ്റ്റംബറിലാണ് മറ്റൊരു ലോക്കൽ കമ്മിറ്റിയിലെ അംഗം കൂടിയായ വീട്ടമ്മയുടെ പേരിൽ രാജേഷ് രാജു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വനിതാ നേതാവ് തൻ്റെ പേരിൽ അശ്ലീല സന്ദേശങ്ങൾ തയ്യാറാക്കി രാജേഷ് രാജു പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ലോക്കൽ കമ്മിറ്റിക്കും പിന്നീട് ഏരിയാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി വേണ്ട നിലയിൽ ഇടപെടുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് കുമളി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. പാർട്ടി ഇടപെടൽ ഉണ്ടായതോടെ പോലീസ് വനിതാ നേതാവിൻ്റെ പരാതി അവഗണിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് തെളിവുകൾ നൽകിയാൽ അന്വേഷണം നടത്താമെന്ന് പോലീസ് അറിയിച്ച് മടക്കി അയയ്ക്കുകയായിരുന്നുവെന്ന് വനിതാ നേതാവ് പറയുന്നു.

ഇതേ തുടർന്ന് സി.പി.എം വനിതാ നേതാവിൻ്റെ ഭർത്താവ് നീതിക്കായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും പരാതി സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പോലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോ എന്ന് സൈബർ പോലീസിന് മനസിലാക്കാമായിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുത്ത് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശം.

*കുടുംബവഴക്ക്; തിന്നറൊഴിച്ച് ഭർത്താവ് തീകൊളുത്തി; ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു; ദാരുണസംഭവം തിരുവനന്തപുരത്ത്*...
03/06/2024

*കുടുംബവഴക്ക്; തിന്നറൊഴിച്ച് ഭർത്താവ് തീകൊളുത്തി; ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു; ദാരുണസംഭവം തിരുവനന്തപുരത്ത്*

തിരുവനന്തപുരം:വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ മകൻ അമൽ(17) ഇന്ന് രാവിലെ മരിച്ചിരുന്നു.അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ തന്നെ മരിച്ചിരുന്നു. ഇന്നലെയാണ് രാജേന്ദ്രൻ ബിന്ദുവിനെ തീ കൊളുത്തിയത്. ആറ് മാസമായി ബിന്ദുവും രാജേന്ദ്രനും പിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃവീട്ടിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാൻ പോലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും അമലിനെയും ഇയാൾ ആക്രമിച്ചത്.

03/06/2024

ജില്ലാ ഇൻഫർമേഷൻ ഓഫീസ്
ഇടുക്കി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇടുക്കി പൂർണ്ണസജ്ജമായതായി തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലെ ഏക വോട്ടെണ്ണൽ കേന്ദ്രം പൈനാവ് എം ആർ എസ് സ്‌കൂളാണ് .രാവിലെ 7.30 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും .പോസ്റ്റൽ ബാലറ്റുകളും വോട്ടിങ് യന്ത്രത്തിലെ ബാലറ്റുകളും ഒരേ സമയം എണ്ണിത്തുടങ്ങും. വരണാധികാരിയുടെ നേതൃത്വത്തിൽ 4 ഹാളുകളിൽ സജ്ജീകരിച്ചിട്ടുള്ള 18 ടേബിളുകളിലാകും പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. നിയമസഭാ മണ്ഡലം തിരിച്ച് 7 ഹാളുകളിലായി വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റുകൾ എണ്ണിത്തുടങ്ങും . ഓരോ ഹാളിലും 14 ടേബിളുകൾ ഉണ്ടാകും .

കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി.

മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.

*വോട്ടെണ്ണല്‍ ഇങ്ങിനെ*

രാവിലെ 7.30 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

*പോസ്റ്റല്‍ ബാലറ്റിന് പ്രത്യേക ക്രമീകരണം*

കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും.

സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം 8 മണിവരെ ലഭിച്ച ഇടിപിബിഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും എആര്‍ഒയും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.
ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.

വിജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസര്‍ അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനപ്പരിശോധന മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

*തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുള്ള വാഴൂർ സോമൻ എംഎൽഎയ്ക്ക് എതിരെയുള്ള ഹർജി തളളി*കൊച്ചി: പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ...
31/05/2024

*തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുള്ള വാഴൂർ സോമൻ എംഎൽഎയ്ക്ക് എതിരെയുള്ള ഹർജി തളളി*

കൊച്ചി: പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹർജി തള്ളി ഹൈക്കോടതി . എല്‍ഡിഎഫിലെ വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.ഇന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് മേരി തോമസ് രാവിലെ 11ന് തിരഞ്ഞെടുപ്പ് കേസില്‍ വിധി പ്രസ്താവിച്ചത്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം. വിധി നിർഭാഗ്യകരമായിപ്പോയി എന്നും വിധി പകർപ്പ് ലഭിച്ച ശേഷംസുപ്രീം കോടതിയെ സമീപിക്കുമെന്നും ഹർജിക്കാരനായ അഡ്വ.സിറിയക്ക് തോമസ് പ്രതികരിച്ചു.

ആദരാഞ്ജലികൾകുമളി ഇരുമേടയിൽ ലിജു ഇ. മാത്യു (41) (മംഗളം ദിനപത്രം കുമളി ലേഖകൻ ജോയി ഇരുമേടയുടെ മകൻ) നിര്യാതനായി. സംസ്കാരം വ്...
29/05/2024

ആദരാഞ്ജലികൾ

കുമളി ഇരുമേടയിൽ ലിജു ഇ. മാത്യു (41) (മംഗളം ദിനപത്രം കുമളി ലേഖകൻ ജോയി ഇരുമേടയുടെ മകൻ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച 30 - 5- 2024 .......രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച്
11 മണിക്ക് സെൻ്റ്: പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും....!

29/05/2024

***കാൽവഴുതി വീണ വീട്ടമ്മ വെള്ളത്തിലൂടെ ഒഴുകിയത് 10 കിലോമീറ്റർ, കല്ലടയാറ്റിൽ വീണ വീട്ടമ്മക്ക് പുനർജന്മം**
*-കാൽവഴുതി വീണ് വീട്ടമ്മ വെള്ളത്തിലൂടെ ഒഴുകിയത് 10 കിലോമീറ്ററോളോം,ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസിൽ അറിയിച്ചതും. നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടത്വീ

ടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പിന്നീടു പറഞ്ഞത്. നീന്തൽ അറിയില്ലായിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ നല്ല ഒഴുക്കുണ്ടായിരുന്നു.മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല..

ഇടുക്കിക്ക് ഇത് ചരിത്രവിധി..ഇടുക്കി ജില്ലയിലെ 'ദേശീയപാത 85' ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗം വനമല്ല...
28/05/2024

ഇടുക്കിക്ക് ഇത് ചരിത്രവിധി..

ഇടുക്കി ജില്ലയിലെ 'ദേശീയപാത 85' ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗം വനമല്ലെന്നും, റോഡ് വികസനം തടസ്സപ്പെടുത്തരുതെന്നും കിഫയുടെ ഹർജിയിൽ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.

കേരള ടൂറിസത്തിന്റെ മുഖമുദ്ര ആയ മൂന്നാറിലേക്ക് പോകാനുള്ള ദേശീയ പാതയുടെ അവസ്ഥ ആയിരുന്നു ഇത്. വനം വകുപ്പ് ഞെരുക്കി ശ്വാസം മുട്ടിച്ച പാതയിൽ കിലോമീറ്ററുകൾ ബ്ലോക്കിൽപ്പെട്ട് മനം മടുത്ത് തിരിച്ചു പോരേണ്ടുന്ന അവസ്ഥയ്ക്കാണ് പരിഹാരമാകുന്നത്. ഇടുക്കിയിലും വയനാട്ടിലും മറ്റു ജില്ലകളിലെ മലയോരങ്ങളിലുമായി ഇങ്ങനെ എത്രയെത്ര പാതകളിൽ ജനം കുടുങ്ങിക്കിടക്കുന്നു, ഹോസ്പിറ്റലുകളിൽ എത്താതെ ജീവനുകൾ പൊലിയുന്നു. അവിടങ്ങളിലെല്ലാം ഈ വിധിയിലൂടെയുള്ള മാറ്റങ്ങൾ ലഭിക്കട്ടെ. രാജപാതകളെ കാട്ടുപാതകൾ ആക്കി മാറ്റി പൊതുജനത്തെ ശ്വാസംമുട്ടിക്കുന്ന വനംവകുപ്പിന് ഇതൊരു പാഠമാകട്ടെ 💪💪

ഇടുക്കിയിൽ മോഷണ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തുഇടുക്കി: ഏലപ്പാറ വാലുച്ചിറ വീട്ടിൽ ജോസ് എന്നുവിളിക്കുന്ന ജോസഫ് (...
28/05/2024

ഇടുക്കിയിൽ മോഷണ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: ഏലപ്പാറ വാലുച്ചിറ വീട്ടിൽ ജോസ് എന്നുവിളിക്കുന്ന ജോസഫ് (71) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്‌. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി വല്ലകം പാലത്തിനു സമീപം വൈക്കം ചാലകപറമ്പ് സ്വദേശി നടത്തിയിരുന്ന കോഫി റസ്റ്റോറൻറിൻ്റെ പാതി അടച്ചിരുന്ന ഷട്ടറിലൂടെ അകത്തുകടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന...
28/05/2024

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയും റെഡ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പിന്‍വലിക്കുന്നതുവരെയാണ് നിയന്ത്രണം. ഓഫ് റോഡ് യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വ്യാപക നാശനഷ്ടം. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.

ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ആളപായമില്ല....

*കട്ടപ്പനയിൽ യുവാവിനെ കാറിടിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി*ഇടുക്കി: ബൈക്ക് പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർ...
28/05/2024

*കട്ടപ്പനയിൽ യുവാവിനെ കാറിടിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി*

ഇടുക്കി: ബൈക്ക് പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിപ്പിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. കൽത്തൊട്ടി സ്വദേശി ജസ്റ്റിനാണ് തിങ്കളാഴ്ച രാത്രി കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. കാറിടിച്ച് പരിക്കേറ്റ കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യു ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 11ഓടെ മാർക്കറ്റ് റോഡിന് സമീപത്താണ് സംഭവം. നഗരത്തിലെ ബാറിൻ്റെ മുൻവശത്ത് നിർത്തിയിട്ട കാറിന് മുമ്പിൽ ക്രിസ്റ്റോ ബൈക്ക് പാർക്ക് ചെയ്തിരുന്നു. മുന്നോട്ടെടുക്കാനാകാതെ ഇതേച്ചൊല്ലി കാറിലെത്തിയവരും കാർ വന്നതോടെ യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് നഗരത്തിലെ മാർക്കറ്റ് റോഡിന് സമീപം ബൈക്കിൽ കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. പൊലീസ് സിസി ടിസി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ്. സംഭവത്തിന് ശേഷം ജസ്റ്റിൻ ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുശേഷം പ്രതിയെ റിമാൻഡ് ചെയ്യും.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ ഈ മാസം 27ന് കുമളിയിലേക്ക് മാർച്ച് നടത്തും.കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്...
26/05/2024

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ ഈ മാസം 27ന് കുമളിയിലേക്ക് മാർച്ച് നടത്തും.

കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിക്കുന്ന കേരള സർക്കാറിനെതിരെ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ ഈ മാസം 27ന് കുമളിയിലേക്ക് മാർച്ച് നടത്തും.

പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾചർ അസോസിയേഷൻറെ നേതൃത്വത്തിലാണ് സംസ്ഥാന അതിർത്തിയിലെ മുല്ലപ്പെരിയാർ ശിൽപിയുടെ സ്മാരകത്തിൽനിന്ന് കുമളിയിലേക്ക് മാർച്ച് നടത്തുകയെന്ന് കോഓഡിനേറ്റർ സി.എച്ച്. അൻവർ ബാലസിങ്കം പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി തേടി കേരള സർക്കാർ ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം
നൽകിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 128 വർഷമായതിനാൽ താഴെ താമസിക്കുന്ന മനുഷ്യരുടെയും ജീവികളുടെയും ജീവന് ഭീഷണിയുണ്ട്. നിലവിലെ അണക്കെട്ടിൻറെ താഴെ പുതിയത് നിർമിച്ച് ജലം സംഭരിക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ അണക്കെട്ടിൻറെ നിർമാണ സമയത്തും പൂർത്തീകരിച്ചതിന് ശേഷവും തമിഴ്നാട്ടിലേക്കുള്ള ജലവിതരണം തടസ്സമില്ലാതെ തുടരുമെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം നിവേദനം പരിശോധിച്ച് മേയ് 14ന് വിദഗ്‌ധ വിലയിരുത്തൽ സമിതിക്ക് അയച്ചു. കേന്ദ്ര സർക്കാറിൻറെ വിദഗ്‌ധ വിലയിരുത്തൽ സമിതി 28ന് ഇതുസംബന്ധിച്ച് യോഗം ചേരുന്നുണ്ട്. കേരളത്തിൻറെ നടപടി തമിഴ്‌നാട്ടിലെ കർഷകരിൽ ആശങ്കയ്ക്കിടയാക്കിയെന്ന
പേരിലാണ് പ്രതിഷേധം നടത്തുന്നത്

*ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്* അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്...
23/05/2024

*ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്*

അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക.
ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 280, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്.

ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കണക്കെടുപ്പ് നടക്കും. ഇന്ന് (23 മെയ് ) നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ (24 മെയ് ) പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക.

22/05/2024
20/05/2024

അടിയന്തര ശാസ്ത്രക്രിയ വേണ്ടത് കുഞ്ഞിന്റെ വിരലിനല്ല,,,!!

ആരോഗ്യവകുപ്പിന്റെ തലയ്ക്കാണ്,,,!!

അന്തംകമ്മികൾ തള്ളി മറിക്കുന്ന നമ്പർവൺ ആരോഗ്യ വകുപ്പിനെ ചവിട്ടിക്കൂട്ടി ഭിത്തിയിൽ ഒട്ടിക്കുന്നു,,,!!😀

ഹാഷ്മി,,,,,!!!🔥💪🏻

ഫിലിപ്പ് M.P.മുകളേൽ . അമരാവതി  A.K .G. Padi   നിര്യതനായി.
20/05/2024

ഫിലിപ്പ് M.P.മുകളേൽ . അമരാവതി A.K .G. Padi നിര്യതനായി.

18/05/2024

*ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം*

ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഡിഗ്രിയോ ഉയർന്ന യോഗ്യതയോ ഉള്ളവർക്കും അപേക്ഷിക്കാം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്കും സൗജന്യ കരിയർ ഗൈഡൻസിനും പ്രിൻസിപ്പാൾ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൊടുപുഴ. ഫോൺ : 04862 224601, 9400455066

18/05/2024

ഹൈദരാബാദിൽ നടന്ന സംഭവം,

ഒരിക്കലും കത്തുന്ന വാഹനത്തിന് അരികിൽ നിന്ന് "തീ...അണക്കരുത്!

⚠️⚠️⚠️⚠️⚠️⚠️⚠️.

18/05/2024

കുറ്റ്യാലം വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ കയറ്റുന്നില്ല . അപ്രതീക്ഷിതമായി വെള്ളം കൂടിയപ്പോൾ ഒരാൾ ഒഴുക്കിൽ പെട്ട് മരണമടഞ്ഞതിനാൽ ആണ് അത് . ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു .

നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ്, കുമളി സപ്ലൈക്കോ പഠിക്കൽ വ്യത്യസ്തമായ പഞ്ചാര സമരം നടത്തി.കോൺഗ്രസ് മണ്ഡലം കമ്മറ്റി .കു...
17/05/2024

നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ്, കുമളി സപ്ലൈക്കോ പഠിക്കൽ വ്യത്യസ്തമായ പഞ്ചാര സമരം നടത്തി.
കോൺഗ്രസ് മണ്ഡലം കമ്മറ്റി .

കുമളി:സംസ്ഥാനത്തൊട്ടാകെ സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് നേരിടുകയാണ്. ഇതിനുപുറമെ വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാരിനെതിരായി സമര പരിപാടികൾ ആരംഭിച്ചത്. കുമളി സപ്ലൈക്കോ പഠിക്കൽ വ്യത്യസ്തമായ പഞ്ചാര സമരം നടത്തി. സപ്ലൈക്കോയിൽ സാധനം വാങ്ങാനെത്തിയവർക്ക് സൗജന്യമായി പഞ്ചാരകിറ്റുകൾ വിതരണം ചെയ്തു.കുമിളി മണ്ഡലം പ്രസിഡന്റ്‌ പി പി റഹിം അധ്യക്ഷധ വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ഷാജി പയ്‌നേടത്തു ഉദ്ഘാടനം ചെയതു. റോബിൻ കാരകാട്ട്, ബിജു ദാനിയൽ, എം എം വർഗ്ഗീസ്, ഷൈലജ ഹൈദ്രോസ് എന്നീവർ സംസാരിച്ചു

17/05/2024

*ഇന്ന് മുതൽ മെയ് 21 വരെ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത*

റായൽസീമക്കും വടക്കൻ തമിഴ് നാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡിൽ നിന്ന് കോമോറിൻ മേഖലയിലേക്ക് ന്യുന മർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു.

മറ്റൊരു ചക്രവാതചുഴി തെക്കൻ തമിഴ് നാടിനു മുകളിൽ സ്ഥിതിചെയ്യുന്നു.

മെയ്‌ 17 മുതൽ 21 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി

കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് (49-50 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20 ,21 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌ 17 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

*INDIA* മഹാരാജ്യത്തിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങി തുടങ്ങി..കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് ജയം.സംഘ്പരിവാർ സംഘടന...
17/05/2024

*INDIA* മഹാരാജ്യത്തിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങി തുടങ്ങി..കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് ജയം.
സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ട് മാത്രമാണ് ലഭിച്ചത്.

ആശംസകൾ
15/05/2024

ആശംസകൾ

പ്രശസ്ത നാടകനടന്‍ എം സി കട്ടപ്പന (75) അന്തരിച്ചു. പ്രശസ്ത നാടകനടന്‍ എം സി കട്ടപ്പന എന്നറിയപ്പെടുന്ന കട്ടപ്പന കുന്തളംപാറ ...
14/05/2024

പ്രശസ്ത നാടകനടന്‍ എം സി കട്ടപ്പന (75) അന്തരിച്ചു.

പ്രശസ്ത നാടകനടന്‍ എം സി കട്ടപ്പന എന്നറിയപ്പെടുന്ന കട്ടപ്പന കുന്തളംപാറ മരങ്ങാട്ട് എം സി ചാക്കോ(75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1977ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ 'പുണ്യതീര്‍ഥം തേടി' എന്ന പ്രഫഷണല്‍ നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ ചമയമിട്ടു.
2007ല്‍ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്ന മണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കി. 2014ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പളുങ്ക്, പകല്‍, നായകന്‍, ഒരു യക്ഷിക്കഥ തുടങ്ങിയ സിനിമകളിലും 25ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. എം സി ബോബന്‍(അമൃത ടിവി) മകനാണ്.

*കുമളിയിൽ നിന്നും ഏലക്കായുമായി പോയ ലോറി മറിഞ്ഞു*വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു.ഏലക്കായുമായി പോയ വാഹനം നിയന്ത്...
14/05/2024

*കുമളിയിൽ നിന്നും ഏലക്കായുമായി പോയ ലോറി മറിഞ്ഞു*

വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു.
ഏലക്കായുമായി പോയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട്
റോഡിൽ മറിയുകയായിരുന്നു.
കുമളി ആറാംമൈലിൽ
നിന്നും ഏലക്കായുമായി തമിഴ് നാട്ടിലേക്ക് പോകുന്ന വാഹനം
താഴത്തേവണ്ടൻ മേടിനും ആമയാറിനും ഇടക്ക്
മറിയുകയായിരുന്നു.
ഈ സമയത്ത് മഴയുണ്ടായിരുന്നതു
കൊണ്ട് വാഹനം തെന്നി മറിഞ്ഞതാകാമെന്നാണ്
പ്രാഥമിക നിഗമനം. ഡ്രൈവർ നിസ്സാര പരിക്കുകളോടെ
രക്ഷപ്പെട്ടു.ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം
തടസ്സപ്പെട്ടു. കട്ടപ്പനയിൽ നിന്നും ക്രയിൻ എത്തിച്ചാണ്
വാഹനം മാറ്റിയത്.വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി
മേൽ നടപടികൾ സ്വീകരിച്ചു

ഇടുക്കി:നെറ്റിത്തൊഴു പ്രെത്യക്ഷപ്പെട്ട ഒരു മനോഹരി മഴവില്ല്  🥰
13/05/2024

ഇടുക്കി:നെറ്റിത്തൊഴു പ്രെത്യക്ഷപ്പെട്ട ഒരു മനോഹരി മഴവില്ല് 🥰

*സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായി മഴ, അതി ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ,പ്രതിഭാസത്തിലും ജാ​ഗ്രത, വേണം* തിരുവനന്ത...
13/05/2024

*സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായി മഴ, അതി ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ,പ്രതിഭാസത്തിലും ജാ​ഗ്രത, വേണം*

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

14-05-2024: പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 40 കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

13/05/2024

*ഇടിമിന്നൽ ജാഗ്രതാ നിർദേശം*

*2024 മെയ് 13,16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 മെയ് 14 &15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*ജാഗ്രതാ നിർദേശങ്ങൾ*

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ദൃശ്യമാധ്യമങ്ങള്‍ ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

റേഡിയോ, ദൃശ്യമാധ്യമങ്ങൾ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമർശിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

*പുറപ്പെടുവിച്ച തീയതി: 13-05-2024*

Address

Kumily
685509

Website

Alerts

Be the first to know and let us send you an email when Kumily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumily News:

Videos

Share

Category